രാജ്യത്ത് ഉയർന്ന താപനില തുടരും ; തീ പിടുത്ത സാധ്യത മുന്നറിയിപ്പ് കർശനമാക്കി കുവൈറ്റ്

കുവൈത്ത് സിറ്റി: രാജ്യത്ത് ഉയർന്ന താപനില തുടരുകയാണ്. വരുംദിവസങ്ങളിൽ താപനിലയിലും ചൂടിലും വർധനയുണ്ടാകും. താപനില ഉയരുന്നതിനൊപ്പം അപകടസാധ്യകളും വർധിക്കും. ഉയർന്ന താപനിലയിൽ തീപിടിക്കാനുള്ള സാധ്യതയേറെയാണ്. ഈ മാസം ആദ്യത്തിൽ റിഗ്ഗയിലെ രണ്ട് അപ്പാർടുമെന്റുകളിലുണ്ടായ തീപിടിത്തത്തിൽ ആറു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതാണ് അവസാന സംഭവം. കഴിഞ്ഞ വർഷം ജൂണിൽ മൻഗഫിലുണ്ടായ അപകടത്തിൽ 49 പേർ മരിച്ചിരുന്നു.

നിലവിൽ രാജ്യത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് രേഖപ്പെടുത്തുന്നത്. വൈകാതെ ഇത് 50ന് മുകളിലെത്തും. ഇതിനാൽതന്നെ ചെറിയ അശ്രദ്ധകൾ വൻ ദുരന്തങ്ങൾക്ക് കാരണമാകാം. തീപിടിത്തം തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ പാലിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്താൽ അപകടങ്ങളിൽനിന്ന് രക്ഷനേടാം. വൈദ്യുതി പ്രധാന വില്ലൻ ഇലക്ട്രിക് സർക്യൂട്ടുകളിൽ നിന്നുള്ള തകരാറുകളാണ് തീപിടിത്തത്തിന്റെ പ്രധാന കാരണം.

ഇലക്ട്രിക്കൽ സർക്യൂട്ടുകളുടെ അമിതഭാരം പലപ്പോഴും വൈദ്യുത തകരാറുകൾക്ക് കാരണമാകും. ആവശ്യം കഴിഞ്ഞാൽ വൈദ്യുതോപകരണങ്ങൾ ഓഫ് ചെയ്യണം. ഊർജ ഉപഭോഗം കുറക്കുന്നതിനും തീപിടിത്തത്തിലേക്ക് നയിച്ചേക്കാവുന്ന വൈദ്യുത തകരാറുകൾ തടയുന്നതിനും ഇത് സഹായിക്കും. താമസസ്ഥലത്തുനിന്നും സ്ഥാപനങ്ങളിൽനിന്നും പുറത്തുപോകുമ്പോൾ ഇത് ശ്രദ്ധിക്കണം. ഇലക്ട്രിക്കൽ പ്ലഗുകളിൽ കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം. ഉപയോഗിക്കാത്ത സമയങ്ങളിൽ ഇലക്ട്രിക്കൽ പ്ലഗുകളിൽ വൈദ്യുതി ഓണാക്കി ഇടരുത്. ഗ്യാസ് സുരക്ഷിതമാക്കണം ഗ്യാസ് സ്റ്റൗവ് എപ്പോഴും അപകടകാരികളാണ്. ഇവ കൃത്യമായി പരിപാലിക്കണം. ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതവും ചോരുന്നില്ലെന്നും ഉറപ്പുവരുത്തണം. ഉപയോഗത്തിലില്ലാത്തപ്പോൾ ഗ്യാസ് ലിവർ ഓഫ് ചെയ്യുന്നത് സ്റ്റൗവിന്റെ സുരക്ഷക്കും നല്ലതാണ്. തീപിടിക്കുന്ന വസ്തുക്കൾ സ്റ്റൗവിന് സമീപം സൂക്ഷിക്കരുത്. കിടപ്പുമുറികളിലും ഇടുങ്ങിയ സ്ഥലങ്ങളിലും ഗ്യാസ് സ്റ്റൗവ് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. അടുക്കളയിൽ അനാവശ്യ വസ്തുക്കൾ കൂട്ടിയിടരുത്.

അഗ്നി പ്രതിരോധ ഉപകരണങ്ങൾ കരുതാംഫയർ ബ്ലാങ്കറ്റുകൾ, സ്മോക്ക് ആൻഡ് ഗ്യാസ് ഡിറ്റക്ടറുകൾ തുടങ്ങിയ അഗ്നിബാധ തടയുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ അപ്പാർടുമെന്റുകളിൽ കരുതണം. ഇവ എങ്ങനെ ഉപയോഗിക്കണമെന്നും അറിഞ്ഞിരിക്കണം. അഗ്നിബാധ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും ജനങ്ങൾക്ക് അറിവുണ്ടാകണം. കടലിൽ പോകുന്നവരും തീപിടിക്കുന്ന വസ്തുക്കളെ കുറിച്ച് ജാഗ്രത പാലിക്കണം. ബോട്ടുകളിൽ സുരക്ഷാ ഉപകരണങ്ങൾ കരുതണം. എലിവേറ്ററിനുള്ളിൽ ആശങ്കവേണ്ട, വാഹനങ്ങൾ ശ്രദ്ധിക്കണംഎലിവേറ്ററിനുള്ളിലായിരിക്കുമ്പോൾ വൈദ്യുതി മുടങ്ങിയാൽ ശാന്തത പാലിക്കുക. ഈ സമയം പുറത്തുകടക്കാൻ വാതിൽ തുറക്കാൻ ശ്രമിക്കരുത്. എമർജൻസി ബട്ടൺ അമർത്തി സഹായം അഭ്യർഥിക്കാം. 112 എമർജൻസി ഹോട്ട്‌ലൈൻ ഡയൽ ചെയ്ത് അധികൃതരെ വിവരം അറിയിക്കാം. താപനില ഉയരുന്നതോടെ വാഹനങ്ങൾക്കും തീപിടിക്കുന്നത് പതിവാണ്. വാഹന ഉടമകൾ, ഓയിലും വെള്ളവും മാറ്റുന്നതുൾപ്പെടെയുള്ള കാർ അറ്റകുറ്റപ്പണികൾ ഉറപ്പാക്കണം. തീപിടിക്കുന്ന വസ്തുക്കൾ കാറിൽ ഉപേക്ഷിക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് ഉച്ചക്ക് ചൂട് കൂടുതലുള്ള സമയങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. തണലുള്ള ഇടങ്ങളിൽ വാഹനങ്ങൾ നിർത്തിയിടണം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version