
വിമാനത്താവളത്തിലെത്തിയ ഡോക്ടറുടെ ബാഗിൽ വെടിയുണ്ടകൾ ; നൽകിയത് അതേ വിമാനത്താവളത്തിലെ ക്യാപ്റ്റൻ പൈലറ്റ്, പിന്നലെ പൈലറ്റിന്റെ വീട്ടിൽ പരിശോധന
രാജ്യത്തെ വ്യോമയാനമേഖല ഒന്ന് നടുങ്ങി. പിന്നാലെ എയര്‍ലൈന്‍ ജീവനക്കാരനെയും ഡോക്ടറെയും അറസ്റ്റുചെയ്തു. ലൈസൻസില്ലാത്ത വെടിയുണ്ടകൾ, നിയമവിരുദ്ധമായി മദ്യം കൈവശം വയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാ ഡോക്ടറെയും പൈലറ്റിനെയും അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് വെപ്പൺസ് ഇൻവെസ്റ്റിഗേഷനാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച്, എയർലൈനിൽ ജോലി ചെയ്യുന്ന ഡോക്ടറായ ഒന്നാം പ്രതിയുടെ ലഗേജിനുള്ളില്‍ നിന്ന് വെടിയുണ്ടകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിരുന്നു.. ചോദ്യം ചെയ്യലിൽ, വെടിയുണ്ടകൾ തന്‍റേതാണെന്ന് അയാൾ സമ്മതിക്കുകയും അതേ എയർലൈനിൽ ജോലി ചെയ്യുന്ന ഒരു പൈലറ്റായ സഹപ്രവർത്തകനിൽ നിന്നാണ് അത് വാങ്ങിയതെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഈ സൂചനയുടെ അടിസ്ഥാനത്തിൽ, കുവൈത്ത് വിമാനത്താവളത്തിൽ തന്നെയുള്ള രണ്ടാമത്തെ പ്രതിയായ ക്യാപ്റ്റൻ പൈലറ്റിനെ അധികൃതർ അറസ്റ്റ് ചെയ്തു.
പെലറ്റും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇതേതുടർന്ന് പോലീസ് പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് പൈലറ്റിന്റെ സ്വത്തുക്കളും വാഹനങ്ങളും പൂർണ്ണമായി പരിശോധിക്കാൻ വാറണ്ട് നേടി. പിന്നലെ നടത്തിയ പരിശോധനയിൽ പൈലറ്റിന്‍റെ വീട്ടിൽ നിന്ന്, ലൈസൻസില്ലാത്ത 500 വെടിയുണ്ടകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. പരിശോധനയിൽ 87 കുപ്പി മദ്യം (കുവൈത്തിൽ നിയമവിരുദ്ധം) കണ്ടെത്തി. കൂടാതെ, വീട്ടിൽ മദ്യം നിര്‍മിക്കാൻ ഉപയോഗിക്കുന്നതായി കരുതുന്ന വിവിധ ഉപകരണങ്ങളും വസ്തുക്കളും കണ്ടെത്തി. തെളിവുകൾ ലഭിച്ചപ്പോൾ, പൈലറ്റ് വെടിമരുന്ന് കൈവശം വച്ചതായി സമ്മതിക്കുകയും ഓൺലൈനായി ഓർഡർ ചെയ്ത വസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ മദ്യം നിർമിച്ചതായി സമ്മതിക്കുകയും ചെയ്തു. രണ്ടുപേരെയും ഇപ്പോൾ ഉചിതമായ നിയമ അധികാരികൾക്ക് കൈമാറി, അന്വേഷണം തുടരുകയാണ്.


Comments (0)