കുവൈത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ സേവന നിരക്ക് വർദ്ധനവ് വഴി ഖജനാവിലെക്ക് പ്രതി വർഷം 50 കോടി ദിനാറിന്റെ അധിക വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷ. വിവിധ സർക്കാർ ഏജൻസികൾ പൊതു ജനങ്ങൾക്ക് നൽകി വരുന്ന ഫീസ് നിരക്ക് വർദ്ധിപ്പിക്കുവാൻ കഴിഞ്ഞ മാസം മന്ത്രി സഭാ യോഗം അംഗീകാരം നൽകിയിരുന്നു.
ഇതിന്റെ ഭാഗമായി ഓരോ സർക്കാർ ഏജൻസികളിലും പുതിയ ഫീസ് ഘടന നിശ്ചയിക്കുവാൻ ധനകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ സമിതി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഫീസ് വർദ്ധനവ് വഴി പ്രതി വർഷം 50 കോടി ദിനാറിന്റെ അധിക വരുമാനം ലഭിക്കുമെന്ന് സൂചിപ്പിക്കുന്നത്. ആഭ്യന്തരം, ആരോഗ്യം, മുനിസിപ്പാലിറ്റി, മുതലായ ആറോളം സർക്കാർ ഏജൻസികളിലെ സേവനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ നിരക്ക് വർദ്ധനവ് ബാധകമാക്കുക. ഇത് അടുത്ത രണ്ട് മാസങ്ങൾക്കകം തന്നെ പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.