മിഡിൽ ഈസ്റ്റിലെ നിലവിലെ സങ്കീർണമായ സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തി കുവൈത്ത്. ഇറാൻ-ഇസ്രയേൽ സംഘർഷം നടക്കുന്ന സാഹചര്യത്തിലാണ് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെയും കാർഗോ വിഭാഗത്തിലെയും സുരക്ഷ വർധിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം നാഷനൽ കമ്മിറ്റി ഫോർ ഏവിയേഷൻ സെക്യൂരിറ്റി ആൻഡ് ഫെസിലിറ്റേഷൻ അധികൃതർ അസാധാരണ യോഗം ചേർന്നിരുന്നു. രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ പ്രോട്ടോക്കോൾ പ്രകാരമുള്ള എല്ലാ നടപടികളും ഉറപ്പാക്കുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ചെയർമാൻ ഷെയ്ഖ് ഹമൂദ് മുബാറക് അൽ ഹുമൂദ് അൽ ജാബർ അൽ സബാഹ് വ്യക്തമാക്കി. യാത്രക്കാരുടെയും വിമാനത്തിലെ ജീവനക്കാരുടെയുമെല്ലാം സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഇറാൻ-ഇസ്രയേൽ സംഘർഷം ഗൾഫ് വ്യോമപാതയിലെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ദേശീയ താൽപര്യം സംരക്ഷിക്കുന്നതിനും തടസ്സമില്ലാത്ത വ്യോമ സേവനങ്ങൾ ഉറപ്പാക്കുന്നതിനും എല്ലാവിധ മുൻകരുതൽ നടപടികളും കുവൈത്ത് സ്വീകരിച്ചിട്ടുണ്ട്.
