അനിയന്ത്രിതമായി പണം അയക്കുന്നവരെ നിരീക്ഷിക്കാനൊരുങ്ങി കുവൈത്ത് അധികൃതര്‍. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം സിവില്‍ ഐഡി ഉപയോഗിച്ച് പണം അയയ്ക്കുന്നവര്‍ ഇനി മുതല്‍ കൂടുതലായി ശ്രദ്ധിക്കണം. കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത പണമിടപാടുകള്‍ എന്നിവയ്‌ക്കെതിരെയാണ് കുവൈത്ത് സെന്‍ട്രല്‍ ബാങ്കും ആഭ്യന്തര മന്ത്രാലയവും ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് വിഭാഗവും നടപടി ശക്തമാക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ബാങ്കുകള്‍, പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവ നിരീക്ഷണത്തിലാണ്. മദ്യം, മയക്കുമരുന്ന് ഇറക്കുമതി നടത്തുന്നവര്‍ പണം അയയ്ക്കാന്‍ മറ്റുളളവരെയാണ് ഉപയോഗപ്പെടുത്തുന്നത്. പണം കൈപ്പറ്റുന്നവര്‍ ആരെന്നും അയാള്‍ക്ക് എന്താണ് ജോലിയെന്നും പണം അയക്കുന്നവര്‍ക്ക് അറിയുകയുമില്ല. പറയുന്ന അക്കൗണ്ടിലേക്ക് പണം അയയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ അബദ്ധത്തില്‍ പെടുന്നവര്‍ നിരവധിയാണ്. ഇത് തടയുന്നതിനാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8