രാജ്യത്തിന്റെ മന്ത്രാലയ സമുച്ചയങ്ങൾക്കുള്ളിൽ ഷെൽട്ടറുകൾ സജ്ജമാക്കിയതായി കുവൈത്ത്. ഇറാന്റെ ആണവ നിലയങ്ങളിലേക്ക് അമേരിക്ക ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിൽ മുൻകരുതലുകളുടെ ഭാഗമായാണിത്. ഒരേ സമയം 900 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഷെൽട്ടറുകളെന്ന് കുവൈത്ത് ധനകാര്യമന്ത്രാലയം എക്സ് പേജിൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി. മന്ത്രാലയം സമുച്ചയങ്ങളുടെ കിഴക്ക്, തെക്ക് ഭാഗങ്ങളിലെ കെട്ടിടങ്ങളിലാണ് ഷെൽട്ടറുകൾ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയതാണിവ. ആവശ്യമെങ്കിൽ ഉപയോഗിക്കാനായി കിഴക്ക് ഭാഗത്തെ പാർക്കിങ് ഇടങ്ങളിലെ വെയർഹൗസുകളും സജ്ജമാക്കിയിട്ടുണ്ട്.കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് https://whatsapp.com/channel/0029VaDI1gM6RGJCBr4Csh3N
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തക്കവിധം സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികളും സജീവമാക്കി. സാമ്പത്തിക, സേവന നടപടികളുടെ ഉയർന്ന കാര്യക്ഷമത ഉറപ്പാക്കാനും ഏതു സാഹചര്യങ്ങളിലും സർക്കാരിന്റെ പ്രവർത്തനങ്ങളുടെ സമഗ്രത സംരക്ഷിക്കുന്നതിനുമുള്ള നടപടികളും പൂർണസജ്ജമാണ്. ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെ എല്ലാ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ധനമന്ത്രാലയത്തിന്റെ അടിയന്തര പദ്ധതികളുടെ പ്രവർത്തനം.
കുവൈത്ത്, ഇറാഖ്, ഖത്തർ, ബഹ്റൈൻ, യുഎഇ ഉൾപ്പെടെയുള്ള മേഖലയിലെ വൻകിട രാജ്യങ്ങളിലെല്ലാം അമേരിക്കയ്ക്ക് സൈനികത്താവളങ്ങളുണ്ട്. ഇറാന്റെ ആണവനിലയങ്ങൾക്ക് നേർക്ക് അമേരിക്ക ആക്രമണം തുടങ്ങിയത് ഗൾഫ് രാജ്യങ്ങളിൽ കനത്ത ആശങ്കയിലാണ്.